Friday, August 22, 2008

നാട്ടിലേക്ക്‌

ബൂലോക സുഹ്യ്‌ത്തുക്കളെ..

ഇവിടെ വിളംബരം ചെയ്യാന്‍ മാത്രമുള്ള പ്രാധാന്യമൊന്നു ഇല്ല എങ്കിലും ഒരു സന്തോഷം കുറിച്ചു വെക്കുന്നത്‌ ഒരു സന്തോഷമല്ലേ.. അതിനാല്‍ മാത്രം.. എന്റെ പെങ്ങളുടെ മകള്‍ റംസിയുടെ വിവാഹമാണ് 30-08-2008 നു ശനിയാഴ്ച. ഇന്‍ശാ അല്ലാഹ്‌. നിക്കാഹ്‌ മുന്നെ കഴിഞ്ഞതിനാല്‍ വിവാഹ സത്കാരം എന്ന് പറയട്ടെ.

നിങ്ങളെ ഏവരെയും സാദരം ക്ഷണിക്കുന്നു.

നിക്കാഹിന്ന് എനിക്ക്‌ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. അത്‌ ഇവിടെ കുറിച്ചപ്പോള്‍ ആശ്വസിപ്പിച്ചവര്‍ക്ക്‌ പ്രത്യേകം നന്ദി പറയുന്നു. ഇപ്പോള്‍ ഒരു ചെറിയ അവധി കിട്ടിയിട്ടുണ്ട്‌ നാളെ നാട്ടിലേക്ക്‌ പോകുന്നു. നാട്ടിലുള്ള ( ഫോണ്‍ നമ്പര്‍ അറിയാവുന്നവരെ ) ഞാന്‍ നാട്ടില്‍ വന്നതിനു ശേഷം വിളിക്കം. ഇന്‍ശാ അല്ലാഹ്‌..

സസ്നേഹം
pb
22-08-2008

Friday, August 15, 2008

സ്വാതന്ത്ര്യദിന ചിന്തകള്‍


'സ്വാതന്ത്ര്യം തന്നെയമൃതം

സ്വാതന്ത്ര്യം തന്നെ ജീവിതം

പാരതന്ത്ര്യം മാനികള്‍ക്ക്‌

മൃതിയേക്കാള്‍ ഭയാനകം'


ഭാരത ഭൂമി വൈദേശികാധിപത്യത്തിന്റെ നീരാളിക്കൈകളില്‍ നിന്ന് സ്വതന്ത്രയായി നീണ്ട 61 സംവത്സരങ്ങള്‍ കാലയവനികക്കുള്ളില്‍ മറയുന്നു.!

ജന്മനാടിന്റെ സ്വാതന്ത്ര്യം വിശ്വാസത്തിന്റെ ഭാഗമായി ഗണിച്ച്‌, സമ്പത്തും, ജീവനും ബലിയര്‍പ്പിച്ച ഒരു ജനതതിയിലെ വീരയോദ്ധാക്കളുടെ ചരിതം പക്ഷെ യുവതലമുറക്കന്യം.. അന്ന് ബ്രിട്ടീഷ്കാരനു ഓശാനപാടി സ്ഥാനമാനങ്ങള്‍ കരഗതമാക്കിയവരും, തലയില്‍ മുണ്ടിട്ട്‌ രാപ്രയാണം ചെയ്ത്‌ പുതിയ പേരുകള്‍ സ്വീകരിച്ച്‌ നേതാക്കളായി സ്വയം മേനിനടിച്ചവരും ഇന്നറിയപ്പെടുന്നത്‌ സ്വാതന്ത്ര്യ സമരനായകര്‍ എന്ന തലക്കെട്ടില്‍. 'ഭാരതമെന്നു പേരുകേട്ടാല്‍ അഭിമാന പൂരിതമാവണമന്തരംഗം' എന്ന് വാഴ്ത്തിപ്നാടിയ, നാനാത്വത്തില്‍ ഏകത്വം ഉത്ഘോഷിക്കപ്പെട്ട നമ്മുടെ നാടിന്റെ ഈ 61 വര്‍ഷങ്ങളുടെ ബാക്കി പ്രത്രമായ അവസ്ഥയില്‍ ഇന്ത്യക്കാര്‍ക്കുള്ളത്‌ അഭിമാനമോ അതോ ?

നമുക്ക്‌ പൂര്‍വ്വികര്‍ നേടിത സ്വാതന്ത്ര്യത്തിന്റെ മൂല്യം മറന്ന്, കൊള്ളക്കാരെയും, കൊലപാതകികളെയും , വര്‍ഗ്ഗീയകോമരങ്ങളെയും ഭരണചക്രം തിരിക്കാന്‍ ഏല്‍പിച്ചതിലൂടെ നഷ്ടമായത്‌ മനുഷ്യന്‌ മനുഷ്യനായി ജീവിക്കാനുള്ള സാഹചര്യമാണ്‌ശാസ്ത്രീയനേട്ടങ്ങളിലൂടെ, ഭൗതികപുരോഗതിയിലൂടെ ഒരു വിഭാഗത്തിന്റെ ജീവിതനിലവാരം ഉയര്‍ന്നപ്പോഴും അതിന്‌ ആനുപാതികമായി മനസ്‌ വളര്‍ന്നില്ലെന്ന് മാത്രമല്ല , കൂടുതല്‍ ഇടുങ്ങുകയും കുടിലത കുടിയേറുകയും ചെയ്തു എന്നത്‌ ദു:ഖിപ്പിക്കുന്ന യാഥാര്‍ത്ഥ്യം. നമ്മുടെ ജന്മഭൂവില്‍ ദിനംപ്രതി, അല്ല നിമിഷംപ്രതി അരങ്ങേറിക്കൊണ്ടിരിക്കുന്ന അക്രമങ്ങളും അനീതികളും കണ്ണെത്താദൂരത്തിരുന്ന് അറിയുമ്പോള്‍ വേദനിക്കുന്ന ഹൃദയവുമായി പ്രാര്‍ത്ഥനാ നിരതരാവുകയല്ലാതെ എന്തുചെയ്യാന്‍ ?

രാഷ്ട്രത്തിന്‌ വേണ്ടി ജീവന്‍ ത്യജിച്ചവര്‍ പഴയകഥകളില്‍... ഇന്ന്‌ രാഷ്ട്രീയത്തിന്‌ വേണ്ടി ജീവനെടുക്കാന്‍ നടക്കുന്നവര്‍ മാത്രം!

ഇവിടെ ഈ പോറ്റമ്മനാട്ടില്‍ സാഹോദര്യത്തോടെ വര്‍ത്തിക്കുന്നവരുടെതന്നെ സഹോദരങ്ങള്‍ പക്ഷെ പെറ്റമ്മയുടെ മടിത്തട്ടില്‍ പരസ്പരം ആക്രമിക്കപ്പെടുന്നു. രാഷ്ട്രീയത്തിന്റെ പേരില്‍, മതത്തിന്റെ പേരില്‍ , വര്‍ണ്ണത്തിന്റെ പേരില്‍, ജാതിയുടെ പേരില്‍, പ്രദേശങ്ങളുടെപേരില്‍ !! എവിടെയും അശാന്തിയുടെ തീചുരുളുകള്‍ കണ്ടു കൊണ്ട്‌ കണ്‍തുറക്കേണ്ടിവരുമ്പോഴും പ്രതീക്ഷകള്‍ കൈവിടതെ സമാധാനത്തിന്റെ പുലരികള്‍ക്കായി പ്രാര്‍ത്ഥനയോടെ.

സ്വാതന്ത്ര്യ ദിനാശംസകളോടെ,

Saturday, August 9, 2008

കടന്നു പോകൂ

ഞങ്ങളുടെ നാട്ടില്‍ നിന്നും കടന്നു പോകൂ വെള്ളക്കാരാ..

അന്ന് .
.പാരതന്ത്ര്യത്തിന്റെ ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ടിട്ടും,
ആര്‍ജ്ജവത്തോടെ നമ്മുടെ പൂര്‍വ്വീകര്‍ ഗര്‍ജ്ജിച്ചു.

ഇന്ന്..
സ്വാതന്ത്ര്യത്തിന്റെ അതിപ്രസരം കൊണ്ട്‌ സ്വത്വത്തെ മറന്ന നാം,
സാംസ്കാരിക അധിനിവേശത്തെ നെഞ്ചിലേറ്റി സ്വാഗതം ചെയ്യുന്നു സാമ്രാജ്യത്വ കഴുകന്മാരെ.

ഒരു വശത്ത്‌,
ഓണംകേറാമൂലകളില്‍ മനുഷ്യ ജന്മങ്ങള്‍ മണ്ണുനിന്ന് പശിയടക്കുമ്പോള്‍,

മറുവശത്ത്‌,
തിന്നത്‌ ദഹിക്കാതെ തികട്ടിവരുന്ന കാമം ശമിപ്പിക്കാന്‍,
മഴയില്‍ ന്യത്തം ചെയ്യുന്ന യുവത.

ആണവകരാറും ആഗോള താപനവും ഞങ്ങള്‍ക്കറിയില്ല..
വിവാദ പാഠങ്ങള്‍ ഞങ്ങള്‍ പഠിക്കുന്നില്ല..
ഞങ്ങള്‍ക്ക്‌ വേണ്ടത്‌,
ഒരു നേരത്തെ ആഹാരവും ..‍ കിടന്നുറങ്ങാന്‍ ഒരു കൂരയും, നാണം മറക്കാന്‍ വേണ്ട‌ വസ്ത്രവും !.
അത്‌ തരാന്‍ നിങ്ങള്‍ക്കാവില്ലെങ്കില്‍ .. ഭരിക്കുന്നവരേ.. കടന്നു പോകൂ നിങ്ങളുടെ ലാപ്ടോപ്പും കൊണ്ട്‌..
വിസമ്മതത്തിന്റെ മതില്‍ കെട്ടുകള്‍ തകരട്ടെ.. കടന്നു വരട്ടെ സാമ്രാജ്യത്വ കഴുകന്‍.

‍തിന്നട്ടെ ഞങ്ങളെ മതി വരുവോളം..
ശമിക്കട്ടെ അവരുടെ പശി.. നിറവേറട്ടെ നിങ്ങളുടെ അതി മോഹങ്ങള്‍

Wednesday, August 6, 2008

അബ്‌സാര്‍ എന്ന നക്ഷത്രം


''നക്ഷത്രങ്ങളോട്‌ മനുഷ്യനെ ഉപമിക്കാറുണ്ട്‌.പക്ഷെ മനുഷ്യനോടു നക്ഷത്രത്തെ ഉപമിക്കാറില്ല''(അബ്‌സാര്‍)



പതിമൂന്ന് വയസ്സ്‌ മാത്രം പ്രായമുണ്ടായിരുന്ന അബ്‌സാര്‍, ഒരു ദാര്‍ശനികന്റെ വാക്കുകളായിരുന്നു പറഞ്ഞുവെച്ചത്‌.

ലോകത്തിനോട്‌ പറയാന്‍ അബ്‌സാ‍റിനു പലതുമുണ്ടായിരുന്നു.

പറയാതെ ബാക്കിവെച്ചത്‌ പൂര്‍ത്തിയാക്കാന്‍ നമ്മുടെ ചിന്തകള്‍ക്കാവട്ടെ..


ഒരു ബ്ലോഗ്‌ പോസ്റ്റിലെ കമന്റ്‌ വഴിയാണീ അകാലത്തില്‍ പൊഴിഞ്ഞ നക്ഷത്രത്തെ കുറിച്ചുള്ള ബ്ലോഗിലെത്തിയത്‌..ബൂലോകത്തിലുള്ള സുഹ്ര്യത്തുക്കളുമായി പങ്ക്‌ വെക്കണമെന്ന് തോന്നിയതിനാല്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു.

മരണത്തിന്റെ കയത്തില്‍ മുങ്ങുന്നതിനുമുന്നെ മരണത്തെ കുറിച്ച്‌ കവിതയെഴുതിയ അബ്‌സാര്‍ തന്റെ മരണം മുന്‍കൂട്ടി കണ്ടപോലെ..
.................................................

എന്റെ ദുഖം കൊണ്ടീമേഘങ്ങളൊക്കെ കറുത്തു
എന്റെ വേദനകൊണ്ടീ പൂക്കളൊക്കെ ചോന്നു
........................................
മരണം എന്ന കവിത വായിക്കാതിരിക്കരുത്‌.


ഈ ലോകത്തിന്റെ കാപട്യത്തില്‍ മനം നൊന്ത്‌ കുറിച്ച വരികള്‍
ഒരു പതിമൂന്ന് വയസുകാരന്‍ ഈ ലോകത്തെ നോക്കി കാണുന്നതിന്റെ മിഴിവാര്‍ന്ന ചിത്രം

How injust is this world
, ( click here to original post )
How ungrateful is the human race,

Lest they knew themselves

They would recognize the lord

And then be purified at hearts. "

അബ്‌ സാറിന്റെ അവസാനത്തെ പ്രഭാഷണം click here

2003 ജൂണ്‍ 26 നു വിടചൊല്ലിയ പ്രിയ അനുജന്റെ പാരത്രിക ജീവിതം അല്ലാഹു നക്ഷത്ര പ്രശോഭിതമാക്കട്ടെ.. ആമീന്


അബ്‌സാ‍റിന്റെ ലോകത്തിലേക്ക്‌ ‍ഇവിടെ ‌

Related Posts with Thumbnails